ഹമദ് വിമാനത്താവളത്തിൽ ഒരു ‘മൃഗസമ്മേളനം’ ഹമദ് വിമാനത്താവളത്തിൽ സ്ഥാപിച്ച ‘വൈൽഡ് ടേബിൾ ഓഫ് ലവ് ഇൻ ദോഹ’ എന്ന പേരിലെ കലാസൃഷ്ടി

ദോഹ: പച്ചപ്പ് നിറഞ്ഞ കൊച്ചു കാടിനുള്ളിൽ ആനയും കടുവയും സിംഹവും മുതൽ കുതിരയും ജിറാഫും കുരങ്ങനും വരെ ചേർന്നിരിക്കുന്ന ഒരു വട്ടമേശ സമ്മേളനം. ഖത്തറിൽ തന്നെയാണ് സംഭവം. ഹമദ് വിമാനത്താവളത്തിലെ ടെർമിനലിനുള്ളിലായി ഒരുക്കിയ ഒച്ചാഡ് പൂന്തോട്ടത്തിനുള്ളിലാണ് യാത്രക്കാർക്ക് മറ്റൊരു അതിശയ കാഴ്ചയായി ഈ കലാസൃഷ്ടികൾ സജ്ജമാക്കിയത്.നീളമേറിയ മേശക്ക് ചുറ്റിലും ആനയുടെ അധ്യക്ഷതയിൽ ഒരു ചർച്ച എന്ന ആശയത്തിലാണ് ലോകപ്രശസ്ത കലാകാരന്മാരായ ഗില്ലിയും മാർക്കും ചേർന്ന് ‘വൈൽഡ് ലൈഫ് വണ്ടർസ്കേപ്സ്’ എന്ന പേരിൽ കലാസൃഷ്ടി തയാറാക്കിയത്

മൂന്ന് സൃഷ്ടികളാണ് ഹമദ് വിമാനത്താവളത്തിൽ സന്ദർശകർക്കായി തുറന്നു നൽകിയത്. ‘വൈൽഡ് ടേബിൾ ഓഫ് ലവ് ഇൻ ദോഹ’ എന്ന പേരിൽ വെങ്കലത്തിലാണ് ഈ വട്ടമേശ ശിൽപമൊരുക്കിയത്. ഖത്തറിന്റെ പരിസ്ഥിതിയിൽ കാണപ്പെടുന്നത് ഉൾപ്പെടെ വന്യജീവികൾ ഓരോ കസേരയിലായി ഇടം പിടിച്ച നിലയിലാണ് പൂർത്തിയാക്കിയത്. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ അതിജീവനം ചർച്ച ചെയ്യുന്ന ഗൗരവ ചർച്ചയെ ശിൽപികൾ പ്രതിഫലിക്കുന്നു. 3.5 മീറ്റർ വീതിയും 10.5 മീറർ നീളത്തിലുമുള്ള സൃഷ്ടിക്ക് ആറ് ടൺ വെങ്കലം ഉപയോഗിച്ചിട്ടുണ്ട്

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT